14. ഓമനക്കുട്ടന്‍
വൃത്തവൃത്താന്തം. സര്‍ഗ്ഗം-14. ഓമനക്കുട്ടന്‍ (30/04/2019)
==================================================
മഞ്ജരിവൃത്തം നമ്മള്‍ പരിശീലിച്ചതാണല്ലോ. മഞ്ജരിയില്‍നിന്നുണ്ടാകുന്ന ചില വൃത്തങ്ങളും നമ്മള്‍ പരിശീലിച്ചു. മഞ്ജരിയില്‍നിന്നുണ്ടാകുന്ന മറ്റൊരു വൃത്തമാണ് ' ഓമനക്കുട്ടന്‍ ' വൃത്തം. അതിനെക്കുറിച്ചു പഠിക്കുന്നതിനുമുമ്പ് നമുക്ക് കഴിഞ്ഞ ഭാഗങ്ങള്‍ ഒന്ന് ഓടിച്ചുനോക്കാം.
കാകളിവൃത്തത്തില്‍
മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണം.
ലഘുക്കള്‍
നീട്ടിപ്പാടാവുന്നതുകൊണ്ട്
മൂന്നുമാത്രയോ നാലുമാത്രയോ
വന്നാലും അത് നീട്ടിപ്പാടി
അഞ്ച് മാത്രയാക്കി കാകളിവൃത്തത്തില്‍
ഉള്‍പ്പെടുത്താം .
എന്നാല്‍
ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട്
ആറുമാത്രവരുന്ന മഗണം കാകളിയില്‍
ഉള്‍പ്പെടുത്താന്‍ പാടില്ല
.
കാകളിയില്‍
മഗണം വരുമ്പോള്‍ അത്
ശ്ലഥകാകളിയാകും .
അതായത്
അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ
എന്ന നിയമം തെറ്റിച്ച് വരുന്നത്
ശ്ലഥകാകളി .
ശ്ലഥകാകളിയുടെ
രണ്ടുപാദത്തിനും അവസാനത്തെ
ഒരക്ഷരം കുറഞ്ഞാല്‍ ദ്രുതകാകളിയാകും
ശ്ലഥകാകളിയില്‍
രണ്ടാമത്തെ വരിയില്‍ അവസാനത്തെ
രണ്ടക്ഷരം കളഞ്ഞാല്‍ അത്
മഞ്ജരിവൃത്തമാകും .
ആദ്യത്തെ
വരിയില്‍ 12
അക്ഷരവും
രണ്ടാമത്തെ വരിയില്‍ 10
അക്ഷരവുമാണ്
മഞ്ജരിയിലുണ്ടാകുക .
ഇനി
ഓമനക്കുട്ടന്‍ എന്ന വൃത്തത്തിന്‍റെ
പ്രത്യേകതയെന്താനെന്നു
നോക്കാം.
താരാട്ടുപാട്ടിനായി ഉപയോഗിക്കുന്ന ഒരു വൃത്തമാണിത്. മഞ്ജരിവൃത്തം നമ്മള്‍ പഠിച്ചുകഴിഞ്ഞതാണല്ലോ. അതിന്‍റെ താളം വരുന്നതിങ്ങനെയാണ്. ലാലാല /ലാലാല / ലാലാല/ ലാലാല ലാലാല /ലാലാല / ലാലാല/ ലാ ഇതില്‍ രണ്ടുവരികളിലും രണ്ടാമത്തെയും നാലാമത്തെയും ഗണങ്ങളില്‍ ഓരോ അക്ഷരം കുറച്ചാല്‍ അത് ഓമനക്കുട്ടന്‍ വൃത്തമാകും. ലാലാല /ലാലാ(ല) / ലാലാല/ ലാലാ(ല) ലാലാല /ലാലാ(ല )/ ലാലാല/ (ലാ) ഇങ്ങനെ ഓരോ അക്ഷരം കുറയ്ക്കുമ്പോള്‍ അതിന്‍റെ താളം ഇങ്ങനെ വരുന്നു. ലാലാല /ലാലാ / ലാലാല/ ലാലാ ലാലാല /ലാലാ / ലാലാല/ അതിന്‍റെ ലക്ഷണം പറയുന്നതിങ്ങനെ: മഞ്ജരിക്കിരുപാദത്തില്‍ രണ്ടും നാലും ഗണങ്ങളിൽ വർണ്ണമോരോന്നൊഴിഞ്ഞെന്നാലോമനക്കുട്ടനായിടും. ആദ്യവരിയില്‍ മൂന്ന് / രണ്ട് /മൂന്ന് /രണ്ട് രണ്ടാംവരിയില്‍ മൂന്ന് /രണ്ട് /മൂന്ന് എന്നിങ്ങനെ വര്‍ണ്ണങ്ങള്‍ വരുന്നു. ഓരോ ഗണത്തിലും ആദ്യത്തെ വര്‍ണ്ണവും മറ്റൊരു വര്‍ണ്ണവും ഗുരുവാകണം. എല്ലാം ഗുരുവായാലും വിരോധമില്ല. ഉദാ: 1 വായനപ്പുര തന്നിലെത്തുന്ന സാഹിത്യാരാധകന്മാരേ വൃത്തവൃത്താന്തം സ്വീകരിക്കുക വൃത്തിയായ് കാവ്യമോതുക. വായന / പ്പുര /തന്നിലെ /ത്തുന്ന സാഹിത്യാ / രാധ / കന്മാരേ വൃത്തവൃ /ത്താന്തം /സ്വീകരി /ക്കുക വൃത്തിയായ് / കാവ്യ/മോതുക. ഉദാ: 2 കേള്‍വികേട്ടതാം വായനപ്പുര വാണീക്ഷേത്രത്തില്‍ എത്തുവോര്‍ ഭാഷയെ, സാഹിത്യത്തിനെ നിത്യം വാനോളമുയര്‍ത്തീടുന്നു. കേള്‍വികേ /ട്ടതാം /വായന /പ്പുര വാണീക്ഷേ /ത്രത്തില്‍ /എത്തുവോര്‍ ഭാഷയെ, / സാഹി /ത്യത്തിനെ / നിത്യം വാനോള /മുയര്‍ /ത്തീടുന്നു. ഉദാ: 3 പെട്ടിയിലായി വോട്ടെന്നാല്‍ നെഞ്ചില്‍ തീയുമായ് വാഴും നേതാക്കള്‍ നിദ്രയുമൂണുമില്ലാതെയെത്ര നാളുകള്‍ തള്ളിനീക്കണം. പെട്ടിയി / ലായി /വോട്ടെന്നാല്‍ / നെഞ്ചില്‍ തീയുമായ് / വാഴും /നേതാക്കള്‍ നിദ്രയു / മൂണു /മില്ലാതെ /യെത്ര നാളുകള്‍ / തള്ളി /നീക്കണം. ഈ വൃത്തത്തിലെ പ്രസിദ്ധമായ ഗാനം ഇതാ:
ഓമനക്കുട്ടന്‍
ഗോവിന്ദന്‍ ബല-
രാമനെ
കൂടെ കൂടാതെ
കാമിനി മണിയമ്മതന്നങ്ക-
കാമിനി മണിയമ്മതന്നങ്ക-
സീമനി
ചെന്നു കേറിനാല്‍
അമ്മയുമ്മപ്പോള്‍ മാറോടണച്ചി-
അമ്മയുമ്മപ്പോള്‍ മാറോടണച്ചി-
ട്ടുമ്മവെച്ചു
കിടാവിനെ
അമ്മിഞ്ഞകൊടുത്താനന്ദിപ്പിച്ചു
അമ്മിഞ്ഞകൊടുത്താനന്ദിപ്പിച്ചു
ചിന്മയന്‍
അപ്പോളോതിനാന്‍
ഒപ്പത്തിലുള്ള കുട്ടികളൊരു
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തിരണ്ടു
പേരുണ്ട്
അപ്പിള്ളേരായ് വനത്തില്‍ മേളിപ്പാ-
അപ്പിള്ളേരായ് വനത്തില്‍ മേളിപ്പാ-
നിപ്പോള്‍
ഞാനമ്മേ
പോകട്ടേ?അയ്യോയെന്നുണ്ണി
പോകല്ലേയിപ്പോള്‍
തീയു
പോലുള്ള വെയ്‍ലല്ലേ!
ഇനി ഓമനക്കുട്ടന്‍ വൃത്തത്തില്‍ കവിതരചന തുടങ്ങാം.
എല്ലാവര്‍ക്കും
നന്മനേരുന്നു.
Comments
Post a Comment